Skip to main content

ഇന്ത്യ ഭരിച്ച ആഫ്രിക്കൻ അടിമ!

 മനുഷ്യർ മനുഷ്യരെ  അടിമകളാക്കി വെയ്ക്കുന്ന സമ്പ്രദായത്തിന് മനുഷ്യവംശത്തിന്റെ ഉൽപ്പത്തിയോളം തന്നെ പഴക്കമുണ്ട്. നമ്മുടെ കൊച്ചുകേരളം മുതൽ അങ്ങ് അമേരിക്കവരെയുള്ള  സ്ഥലങ്ങളിൽ നൂറ്റാണ്ടുകളോളം അടിമസമ്പ്രദായം നിലനിന്നിരുന്നു. 1855ലാണ് കൊച്ചിയും, തിരുവിതാംകൂറും നിയമപരമായി അടിമത്വം അവസാനിപ്പിച്ചത്. മുഗൾ ഭരണകാലത്ത് അടിമകളെ ഇന്ത്യയിൽ തന്നെയാണ് ജോലി ചെയ്തിച്ചിരുന്നതെങ്കിൽ ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യക്കാരെ ആഫ്രിക്കയിലേക്കും, തെക്കേ അമേരിക്കയിലേക്കും മറ്റും ജോലിക്കായി കൊണ്ടുപോയിട്ടുണ്ട്. എങ്കിലും ഏറ്റവും കൂടുതൽ ആളുകൾ അടിമകളാക്കപ്പെട്ടത് ആഫ്രിക്കയിലാണ്. ആഫ്രിക്കക്കാരെ മറ്റുള്ളവർ പുറത്തേക്ക് അടിമകളായി കൊണ്ടുപോകുന്നതിന് മുൻപ് തന്നെ ആഫ്രിക്കയിൽ അടിമസമ്പ്രദായം നിലവിലുണ്ടായിരുന്നു. 

ഗോത്രങ്ങൾ തമ്മിലുള്ള യുദ്ധങ്ങളിൽ തടവുകാരായി പിടിച്ചിരുന്നവരെയാണ് എതിരാളികൾ അടിമകളാക്കിയിരുന്നത്. പിന്നീട് ഇത്തരം അടിമകളെ യുറോപ്യൻസും, അറബികളും, ഇന്ത്യയിൽ നിന്നുള്ള ഗുജറാത്തി കച്ചവടക്കാരും വാങ്ങിത്തുടങ്ങിയതോടെ ആഫ്രിക്കൻ അടിമകൾ ഇന്ത്യയുൾപ്പെടെ ലോകത്തിന്റെ പല ഭാഗങ്ങളിലും എത്തിച്ചേർന്നു. പോർച്ചുഗീസുകാരും, മുഗളന്മാരും, അറബികളും, ഗുജറാത്തി കച്ചവടക്കാരുമാണ് ആഫ്രിക്കൻ അടിമകളെ ഇന്ത്യയിൽ എത്തിച്ചത്.

എന്നാൽ മറ്റ് സ്ഥലങ്ങളിൽ ചെന്ന്പെട്ട അടിമകളുടെ അവസ്ഥയായിരുന്നില്ല ഇന്ത്യയിലേക്ക് വന്ന ആഫ്രിക്കൻ അടിമകൾക്ക് ഉണ്ടായിരുന്നത്. അമേരിക്കയിലും മറ്റും തോട്ടംപണികൾക്കും, വീട്ടുപണികൾക്കും ആരും ഉണ്ടായിരുന്നില്ല. അതുകൊണ്ട് അവിടെയുള്ള അടിമകൾക്ക് അതായിരുന്നു പണി. അറബിനാടുകളിലും അവർക്ക് കൂടുതലും വീട്ടുപണികളാണ് കിട്ടിയിരുന്നത്. എന്നാൽ ഇന്ത്യയിൽ ഈ പണികളെല്ലാം ചെയ്യുവാൻ ഇവിടെതന്നെ ധാരാളം ആളുകൾ ഉണ്ടായിരുന്നു. അതുകൊണ്ട് ആഫ്രിക്കൻ അടിമകളെ തോട്ടപ്പണിയോ, വീട്ടുപണിയോ ചെയ്യിക്കേണ്ട ആവശ്യം ഇന്ത്യൻ യജമാനന്മാർക്ക് ഉണ്ടായിരുന്നില്ല. നല്ല കായബലവും, ആരോഗ്യമുള്ള ആഫ്രിക്കൻസിനെ ഇന്ത്യൻ യജമാനന്മാർ തങ്ങളുടെ അംഗരക്ഷകരായും, സൈനികരായും നിയോഗിക്കുകയാണ് ചെയ്തത്. 

കൂടുതൽ ആഫ്രിക്കൻ അടിമകൾ സൈന്യത്തിലുള്ളതും, അംഗരക്ഷകരായി കൂടെയുള്ളതും പലർക്കും അഭിമാനമായിരുന്നു. അടിമയായി ഇന്ത്യയിൽ എത്തി, പിന്നീട് സൈനികനായി, അവസാനം ഉയർന്ന സ്ഥാനങ്ങളിലെത്തിയ ചില ആളുകളെ ചരിത്രത്തിൽ തിരഞ്ഞാൽ നമ്മുക്ക് കാണാവുന്നതാണ്. എന്നാൽ ഇന്ത്യയിലെത്തിയ ആഫ്രിക്കൻ അടിമകൾക്കെല്ലാം സൈന്യത്തിൽ ജോലി ചെയ്യുവാനോ, അതുവഴി സമൂഹത്തിൽ ഉയർന്നു വരുവാനോ സാധിച്ചില്ല. ഭൂരിഭാഗംപേരും സാധാരണ ജോലികൾ തന്നെ ചെയ്താണ് കഴിഞ്ഞിരുന്നത്.

ഇന്ത്യയിൽ എത്തിച്ചേർന്ന ആഫ്രിക്കൻ അടിമകൾ പൊതുവെ സിദ്ധി (Siddi) എന്ന പൊതുനാമത്തിലാണ് അറിയപ്പെടുന്നത്. എന്നാൽ ബംഗാൾ സുൽത്താന്മാരുടെ കീഴിലുണ്ടായിരുന്ന ആഫ്രിക്കൻ ഗാർഡുകൾ ഹബ്ഷി (Habshi) എന്നാണ് വിളിക്കപ്പെട്ടിരുന്നത്. ഇവർ പിന്നീട് ഭരണം പിടിച്ചെടുക്കുകയും ഏതാണ്ട് ഏഴുവർഷക്കാലം ബംഗാൾ ഭരിക്കുകയും ചെയ്തിട്ടുണ്ട്. ഇക്കൂട്ടത്തിൽ പ്രശസ്തനും, ക്രൂരനുമായ ഭരണാധികാരിയായിരുന്നു സിദ്ധി ബദ്ർ അഥവാ ഷംസുദീൻ മുസാഫർ ഷാ (Shamsuddin Muzaffar Shah). അതായത് ഒരു ആഫ്രിക്കൻ വംശജൻ ഇന്ത്യയിൽ സുൽത്താനായി ഭരണംവരെയും നടത്തിയിട്ടുണ്ട്. ഇദേഹത്തിന്റെ സൈന്യത്തിൽ അയ്യായിരത്തോളം എത്യോപ്യൻസും ഉണ്ടായിരുന്നു.

 അടുത്ത പ്രശസ്തൻ എത്യോപ്യയിൽ നിന്നും അടിമയായി ഇന്ത്യയിലെത്തിയ മാലിക് അംബർ (Malik Ambar) ആണ്. പിന്നീട് സൈനികനായും, ഓഫീസറായും ഉയർന്ന മാലിക് അംബർ, അഹ്‌മദ്‌നഗർ സുൽത്താനേറ്റിലെ കീഴിൽ പ്രധാനമന്ത്രിവരെ ആകുകയും, മുഗൾ സാമ്രാജ്യത്തിനു വൻ ഭീഷണി ഉയർത്തുകയും ചെയ്തു. കൂടാതെ റസിയ സുൽത്താനയുടെ വിശ്വസ്തനായിരുന്ന ജമാലുദീൻ യാക്കുത്  (Jamal ud-Din Yaqut) ഒരു സിദ്ധി ആയിരുന്നു.

 ഇങ്ങനെ വിരലിലെണ്ണാവുന്ന പലരും വലിയ നിലകളിൽ എത്തിപ്പെട്ടെങ്കിലും, ഭൂരിഭാഗം സിദ്ധികളും സാധാരണ അടിമകൾ തന്നെയായിരുന്നു. ചിലരൊക്കെ രക്ഷപെട്ട് ഒരുമിച്ച്കൂടി കാടുകളിലും, ഒറ്റപ്പെട്ട ദ്വീപുകളിലും സ്വന്തമായി ഗ്രാമങ്ങൾ നിർമ്മിച്ച്  താമസിക്കുകവരെ ചെയ്തിട്ടുണ്ട്. ഗുജറാത്തിലെ സിദ്ധികളിൽ ഭൂരിഭാഗംപേരെയും പോർച്ചുഗീസുകാർ ജുനഗഡിലെ നവാബിനു (Nawab of Junagadh) സമ്മാനമായി കൊടുത്തതാണ്. അവരുടെ പിൻതലമുറയിൽപെട്ടവർ ഇപ്പോഴും ഗിർവനങ്ങളുടെ സമീപങ്ങളിൽ താമസിക്കുന്നുണ്ട്. ഇന്ന്  ഇന്ത്യയിലെ സിദ്ധികൾ mo koiഭൂരിഭാഗവും താമസിക്കുന്നത് കർണാടകയിലും, ഗുജറാത്തിലും, ഹൈദരാബാദിലുമാണ്. ഇന്ത്യയിൽ ഇപ്പോൾ  പലഭാഗങ്ങളിലായി ഒരു ലക്ഷത്തിൽ താഴെ സിദ്ധികൾ ഉണ്ടെന്നാണ് കണക്ക്.

Popular

Secrets of the Neanderthals!

എന്തെല്ലാം വേർതിരിവുകളാണ് നാം മനുഷ്യർക്കിടയിൽ ഉള്ളത്? ജാതി, മതം, ഭാഷ, രാജ്യം, നിറം, ലിംഗം അങ്ങിനെ ഒട്ടനവധികാര്യങ്ങളിൽ നമ്മുക്കിടയിൽ വേർതിരിവുകളുണ്ട്. ഓർക്കുക, നമ്മൾ ഒരൊറ്റ ജീവിവർഗ്ഗമാണ്, ഹോമോ സാപ്പിയൻസ്. പക്ഷേ എന്നിട്ടും നമ്മുക്കിടയിൽ ഇത്തരം വേർതിരിവുകൾ നിലനിൽക്കുന്നു. പ്രകൃതിയുടെ ഭംഗി തന്നെ ഈ വിത്യാസങ്ങൾ തന്നെയാണ്. പക്ഷേ ആ വ്യത്യാസങ്ങളെ പരസ്പരം വെറുക്കുവാനുള്ള കാരണങ്ങളായിട്ടാണ് നാം കരുതുന്നത്. ഒരേ വർഗ്ഗത്തിൽപ്പെട്ട മനുഷ്യരെ ചെറിയ വ്യത്യാസങ്ങളുടെ പേരിൽ നമുക്ക് സ്നേഹിക്കുവാൻ സാധിക്കുന്നില്ലെങ്കിൽ നമ്മിൽപ്പെടാത്ത മറ്റൊരു മനുഷ്യവർഗ്ഗം ഈ ഭൂമിയിൽ ഉണ്ടായിരുന്നുവെങ്കിൽ എന്താകുമായിരുന്നു സ്ഥിതി? ഭാഗ്യത്തിന് ഇന്ന് നമ്മോടൊപ്പം ജീവിക്കുവാൻ മറ്റൊരു മനുഷ്യ വർഗ്ഗം ഇന്നീഭൂമിയിൽ അവശേഷിച്ചിട്ടില്ല. എന്നാൽ പതിനായിരക്കണക്കിന് വർഷങ്ങൾക്ക് മുൻപ് ഇതായിരുന്നില്ല സ്ഥിതി. അന്ന് ഈ ഭൂമിയിൽ നമ്മോടൊപ്പം മറ്റ് മനുഷ്യവർഗ്ഗങ്ങൾക്കൂടി ജീവിച്ചിരുന്നു. അവരെ ആർക്കെയക്ക് ഹ്യൂമൻസ് (Archaic humans) എന്നാണ് വിളിക്കുന്നത്. അക്കൂട്ടത്തിൽപ്പെട്ട ഡെനിസവൻ (Denisovan) എന്ന മനുഷ്യവർഗ്ഗം ന്യൂ ഗിനിയിലും (New Guinea) പരിസരങ്ങളിലും ഏതാ...

നെപ്പോളിയനെ മുയലുകൾ ആക്രമിച്ചപ്പോൾ!

ലോകത്തിന്നുവരെ ജീവിച്ചിരുന്ന മിലിട്ടറി ലീഡേഴ്സിൽ അഗ്രഗണ്യനായിരുന്നു നെപ്പോളിയൻ എന്നത്തിൽ ആർക്കും സംശയമില്ല. അദ്ദേഹത്തിന്റ യുദ്ധതന്ത്രങ്ങളും, നയങ്ങളും, മൂർച്ചയുള്ള സ്വഭാവരീതികളും സമാനതയില്ലാത്തത് തന്നെയാണ്. അവസാനം അദ്ദേഹം ഫ്രാൻസിന്റെ ചക്രവർത്തിയാകുകയും നീണ്ട 12 വർഷങ്ങൾ അധികാരത്തിലിരിക്കുകയും ചെയ്തു. ഈ കാലയളവിൽ അദ്ദേഹം ഫ്രഞ്ച് ജനതയ്ക്കും, സർക്കാരിനും ഒട്ടേറെ സംഭാവനകൾ നൽകിയിട്ടുണ്ട്. ഫ്രഞ്ച് ഗവർമെന്റിനെ ഏകീകൃതമാക്കിയതും, വിദ്യാഭ്യാസനയങ്ങളിൽ മാറ്റം വരുത്തിയതും, സയൻസിനും, കലകൾക്കും കൂടുതൽ പണം അനുവദിച്ചതുമെല്ലാം അദ്ദേഹത്തിന്റെ ഭരണകാലനേട്ടങ്ങളാണ്. നെപ്പോളിയന്റെ യുദ്ധ തന്ത്രങ്ങൾ ഇന്നും സൈനികക്ളാസുകളിൽ ചർച്ചാവിഷയമാണ്. പക്ഷെ ഇങ്ങനെയൊക്കെയുള്ള സാക്ഷാൽ നെപ്പോളിയനെ ഒരുകൂട്ടം മുയലുകൾ തുരത്തിയോടിച്ചു എന്ന് പറഞ്ഞാൽ നമ്മുക്ക് വിശ്വസിക്കുവാൻ പ്രയാസം തോന്നും. 1807 ലാണ് സംഭവം. ആ വർഷമാണ് ഫ്രഞ്ച് ഭരണകൂടം, റഷ്യൻ സാമ്രാജ്യവുമായി ഒരു സമാധാനക്കരാർ (Treaty of Tilsit)  ഒപ്പുവെച്ചത്. അതോടുകൂടി ഫ്രാൻസും റഷ്യയും തമ്മിൽ വര്ഷങ്ങളായി നിലനിന്നിരുന്ന സംഘർഷത്തിന് അവസാനമുണ്ടാവുകയും ചെയ്തു. അത്  തന്റെ ഭരണകാലത്തെ വല...

നൈലിന്റെ ഉത്ഭവം തേടിയുള്ള യാത്ര! Season 2

1861 മെയ് മാസത്തിലെ ചുട്ടുപൊള്ളുന്ന ഒരു പകൽ. നൂബിയൻ മരുഭൂമിയിലെ കൊരോസ്കൊയിൽ നിന്നും തെക്കോട്ട് നീളുന്ന ക്യാരവാൻ റൂട്ടിൽ രണ്ടോ മൂന്നോ ഒട്ടകങ്ങൾ മാത്രമുള്ള ഒരു ചെറുസംഘം സാവധാനം നീങ്ങുന്നുണ്ട്. ഈ വഴികളിലൂടെ സാധാരണ പോകുന്ന കച്ചവടസംഘങ്ങളുടെയത്ര ആൾബലമോ, ഒട്ടകങ്ങളോ ഇക്കൂട്ടത്തിൽ കാണ്മാനില്ല. നീളമുള്ള താടിയും, പരുക്കൻ മുഖവുമുള്ള ഒരു ഇംഗ്ലീഷുകാരനാണ് ഏറ്റവും മുന്നിലുള്ള ഒട്ടകത്തിന്റെ പുറത്തുള്ളത്. അതിന്റെയും മുന്നിൽ സംഘത്തിലെ ദ്വിഭാഷിയായ മുഹമ്മദ് കാൽനടയായി നീങ്ങുന്നുണ്ട്. എന്നാൽ പൊടുന്നനെ പുറകിലുണ്ടായിരുന്ന ഒട്ടകം വേഗതകൂട്ടി ഏറ്റവും മുന്നിലെത്തിയ ശേഷം എല്ലാവരെയും പിന്നിലാക്കി അതിവേഗം മുന്നോട്ട് കുതിച്ചു. അക്കാലത്തെ ആഫ്രിക്കൻ ദൃശ്യങ്ങളിൽ ഏറ്റവും വിസ്മയിപ്പിക്കുന്ന ഒന്നായിരുന്നു ആ കാഴ്ച. കാരണം ഇപ്പോൾ മുന്നിൽക്കയറിയ ഒട്ടകത്തെ അതിന്റെ മുകളിലിരുന്ന് നിയന്ത്രിച്ചിരുന്നത് ഒരു യൂറോപ്യൻ വനിതയായിരുന്നു.  “സാബ്, പൊടിക്കാറ്റ് വരുന്നുണ്ട്. അങ്ങയുടെ ഭാര്യയോട് വേഗത കുറച്ച് നമ്മുടെയൊപ്പം സഞ്ചരിക്കുവാൻ പറയൂ.” മുഹമ്മദ് തന്റെ യജമാനനോട് ഉറക്കെ വിളിച്ചുപറഞ്ഞു. അത് കേട്ട് രണ്ടാമത്തെ ഒട്ടകത്തിന്റെ പ...